ഹൃദയത്തിൽ സ്വപ്നം നിറക്കുന്നവരാണ് നല്ല അദ്ധ്യാപകർ | ജീവിതത്തിൽ പ്രതീക്ഷ നൽകുന്നതും അദ്ധ്യാപകരാണ് | ഗ്ലോബൽ ടി വി
എൻ വി പൗലോസ്, ചെയർമാൻ, ഗ്ലോബൽ ടി വി +91 98441 82044

പേരിന് പിന്നിൽ ഒരു കുത്തും അതിന് പിന്നിൽ രണ്ടക്ഷരവും ഉണ്ടെങ്കിൽ ആഹാ… എന്താ ഒരു സുഖം ആ പേരൊന്ന് വായിക്കാനും അല്ലെങ്കിൽ ആരെങ്കിലും വിളിക്കുന്നത് ഒന്ന് കേൾക്കാനും!! ആ രണ്ടക്ഷരം ഡി ആർ ആണെങ്കിൽ അയാൾ ഡോക്ടറായി, ഇ ആർ ആണെങ്കിൽ അയാൾ എൻജിനീയർ ആയി, സി എ ആണെങ്കിൽ അയാൾ ചാർട്ടേർഡ് അക്കൗണ്ടൻറ് ആയി.
ഇനി അത് എഫ് ആർ ആണെങ്കിലോ? അയാൾ അദ്ദേഹം ആയി ഫാദറുമായി. അതിന് ശേഷം മാതാപിതാക്കളെപ്പോലും ബഹുമാനിക്കേണ്ടതില്ല എന്ന് മാത്രമല്ല അവർ അനുഗ്രഹത്തിനായി തൻ്റെ മുന്നിൽ തലകുനിക്കുന്നതും കാണാം. കാൽകഴുകൽ ശ്രുശ്രൂഷയുടെ അന്തസത്ത അറിയുന്നവർ ഇതിനെ ഗൗരവമായി കാണും.
ഇതെല്ലം പറഞ്ഞത് കെ.ജെ. തോമസ് സാറിൻ്റെ ചിരിക്കുന്ന മുഖം മനസ്സിൽ കണ്ടുകൊണ്ടാണ്. എന്തുകൊണ്ട് അദ്ദേഹത്തിൻ്റെ പേരിൻ്റെ പിന്നിൽ ഒരു കുത്തും രണ്ടക്ഷരവും ചേർത്തുകൂടാ എന്ന് ഒരു ചോദ്യം ഉയർന്നുവന്നത് ഇന്നത്തെ സൗഹൃദ സംഭാഷണത്തിനിടയിലാണ്. ടി ആർ എന്ന രണ്ടക്ഷരങ്ങൾ റെഡി ആണ്. ടീച്ചർ എന്ന് ആർക്കും മനസ്സിലാകുകയും ചെയ്യും. എന്നാൽ അങ്ങനെ ആകട്ടെ അല്ലെ. നമ്മുക്ക് അങ്ങനെ ഒരു കീഴ് വഴക്കം ആരംഭിച്ചുകളയാം. മലയാളത്തിൽ എഴുതുമ്പോൾ ഫാ. പോലെ ഇനി മുതൽ ടി. ചേർക്കാം. വല്ലപ്പോഴും വീട്ടിൽ ക്ഷണിച്ചുവരുത്തി ഒരു ചായസത്കാരവും ആകാം.

ഒരു വ്യക്തിയുടെ ജീവിതത്തിൽ നല്ല അധ്യാപകർ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഹൃദയത്തിൽ സ്വപ്നം നിറക്കുന്നവരാണ് നല്ല അദ്ധ്യാപകർ. കൂട്ടുകാരൻ മനസ്സിൻ്റെ കണ്ണാടിയാണെകിൽ അദ്ധ്യാപകർ അതിൻ്റെ ശില്പികളാണ്. ഫ്ലവർ ഗേളിനെ രാജ്ഞിയാക്കി മാറ്റാനും ഒരു നല്ല അധ്യാപകന് കഴിയും.
എവിടെച്ചെന്നാലും എന്തിന് ചെന്നാലും എപ്പോഴും ആരെങ്കിലും ഓടി വരും. പ്രത്യേകിച്ചൊന്നും പറയേണ്ടതില്ല. ഇരുകൂട്ടരും നേരത്തെ പറഞ്ഞുറപ്പിച്ചതുപോലെ കാര്യങ്ങൾ എല്ലാം നടക്കും. അദ്ധ്യാപകനായതിൻ്റെ സന്തോഷം സാറിൻ്റെ മുഖത്ത് നിറഞ്ഞുനിൽക്കുന്നു ഈ തൊണ്ണൂറിൻ്റെ നിറവിലും.

ചിരപരിചിതരെപ്പോലെ കുറെ അധികം സംസാരിച്ചു. കൂടെ മകൻ ഷാജിയും സുഹൃത്തും. ചർച്ചകൾ വിവിധ വിഷയങ്ങളിലേക്ക് കടന്നപ്പോഴും സമയം നീണ്ടുപോയപ്പോഴും സാറിന്റെ മുഖത്ത് ചിരി പടർന്നുകൊണ്ടേയിരുന്നു. മുപ്പത്തിനാല് കൊല്ലം പഠിപ്പിച്ചു. മുപ്പത്തിയാറുകൊല്ലമായി പെൻഷൻ വാങ്ങുന്നു. പൂവരണിയിലെ കൊച്ചുകൊട്ടാരം എൽ പി സ്കൂളിന് പറയാൻ എത്രയെത്ര കഥകൾ?
വാഴൂർ മംഗലത്ത് കെ.ജെ. തോമസ് സാറിൻ്റെ അധ്യാപക സപര്യ ആരംഭിക്കുന്നത് 1955 ജൂൺ ആറിനാണ്. 1989 ഏപ്രിൽ 30 വരെ നീണ്ട മുപ്പത്തിനാല് വർഷം. ഇതിനിടയിൽ ഒരു വർഷത്തിലധികം പ്രധാനാധ്യാപകൻ. റിട്ടയർ ചെയ്തില്ലെങ്കിൽ ഇനിയും ഒരങ്കത്തിന് തയ്യാർ ആണ് കെ.ജെ. തോമസ് സാർ.
റിട്ടയർ ചെയ്തവരെ ചെറു ഗ്രൂപ്പുകളായി ചേർത്ത് കേരളമാകമാനം ഒരു മനുഷ്യ ചങ്ങല തീർക്കണം. എല്ലാവരും തമ്മിൽ തമ്മിൽ നല്ല ബന്ധം വളർന്ന് പടർന്ന് പന്തലിക്കട്ടെ.
പിന്നീട് മനുഷ്യ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു കമ്പനി തുടങ്ങിയാൽ കേരളത്തെ സിംഗപ്പൂരാക്കാം എന്ന് തോന്നി.
അങ്ങനെ തന്നെയാകട്ടെ അല്ലെ. അദ്ധ്യാപകർ മാത്രമല്ല. ആരും റിട്ടയർ ചെയ്യേണ്ട ആവശ്യമില്ല. എന്തൊക്കെ കാര്യങ്ങളാണ് ഈ മാറുന്ന ആഗോള സമൂഹത്തിൽ നമ്മുക്ക് ചെയ്യാൻ കഴിയുക. ലോകം ആകമാനമുള്ള നാട്ടുകാരെ കൂട്ടിച്ചേർത്താൽ നമ്മുടെ ഓരോ ഗ്രാമങ്ങളും ഓരോ സിംഗപ്പൂർ ആയി മാറും.
സാറിനെ ഓർക്കുന്നവർക്ക് മകൻ ഷാജിയുടെ +91 90618 54366 നമ്പറിൽ വിളിക്കാം വിശേഷങ്ങൾ പങ്കുവെക്കാം.
