All posts by admin
MOTHER’S DAY! MEDIA CONFERENCE WITH LAL GOEL!!
WORLD RED CROSS DAY!! MEDIA CONFERENCE WITH LAL GOEL!
മറയുമ്പോൾ | SPB യെക്കുറിച്ച് | അത്തിപ്പറ്റ രവി | കാവാലം
മറയുമ്പോൾ… അത്തിപ്പറ്റ രവി*
ഒരു ‘പൂങ്കുയി’ലെന്നപോൽ മുദാ
മരുവീ ‘ത്ര്യക്ഷര’നാമധാരിയായ്,
അരുളീ സ്വരമേഴുതിർത്തിടു-
ന്നൊരു സംഗീതസുധാബ്ധി മേൽക്കുമേൽ.
വിരവോടൊരു കോകിലത്തിനാ
സ്വരശാസ്ത്രങ്ങളറിഞ്ഞിടാതെയും,
നിരവദ്യവിലോലകൂജന-
ത്തിരതീർക്കാൻ മികവുണ്ടു നിസ്തുലം.
ഇള ‘ശങ്കരശാസ്ത്രി’യാൽ പുരാ
പുളകംകൊണ്ട വിശുദ്ധനാദമേ,
കളഗാനമരന്ദമേകുവോ-
രളവെന്തേ ക്ഷണമങ്ങു നിർത്തുവാൻ?!
അരവിന്ദഭവപ്രിയാകൃപാ-
കരനാം ‘നാദശരീര!’ താങ്കളെ,
സുരലോകസദസ്സിൽ വാഴ്ത്തുവാൻ
ദുരപൂണ്ടാ വിധി കൊണ്ടുപോയിതോ!
*‘ഉരുനിദ്ര’യിലാണ്ടുണർന്നിടാ-
തിരുളിൽ കർമ്മവിയോഗി! നീരവം,
ഒരു കോടി പുതച്ച നിന്നെയോർ-
ത്തരുളുന്നേൻ മിഴിനീരൊടഞ്ജലി.
(*‘ഉരുനിദ്ര’യിലാണ്ട് – കൊല്ലം 2020 എന്നും)
അത്തിപ്പറ്റ രവി
ഒളിച്ചും പതുങ്ങിയും തഞ്ചത്തിൽ ശ്വാസത്തിൽച്ചെ- ന്നൂളിയിട്ടകത്തെത്താൻ ശ്രമിപ്പൂ കൊടും വൈറസ്.
“വൈറസ് “
ചീഫ് സെക്രട്ടറി വി പി ജോയിയുടെ കവിത
പതുങ്ങിപ്പതുങ്ങി ഒളിച്ചെത്തുന്ന വൈരിയായ കോവിഡിനെ തുരത്തുവാൻ മനുഷ്യരൊന്നായി പോരാടിയാൽ വിജയം നേടാമെന്ന് കവി പ്രത്യാശിക്കുന്നു. ആരോഗ്യ പ്രവർത്തകരും പ്രതിരോധ മരുന്നുമൊക്കെ ഈ കവിതക്ക് വിഷയമാകുന്നു.
വൈറസ് -കവിത
ജോയ് വാഴയിൽ
സൂക്ഷ്മരൂപിയായ് ഫലനി-
ഹിതം പുഴുവായി
തക്ഷകൻ ദംശിക്കുവാ-
നടുത്തേക്കെത്തും പോലെ
ഒളിച്ചും പതുങ്ങിയും
തഞ്ചത്തിൽ ശ്വാസത്തിൽച്ചെ-
ന്നൂളിയിട്ടകത്തെത്താൻ
ശ്രമിപ്പൂ കൊടും വൈറസ്.
ലക്ഷ്യമേകമാ , ണുള്ളിൽ
ചെല്ലണം രഹസ്യമായ് , ലക്ഷോപലക്ഷങ്ങളായ്
പെരുകിപ്പരക്കണം .
പ്രാണവായുവെ നല്കും
കോശസഞ്ചയങ്ങളെ ,
പ്രാണനെത്താങ്ങുന്നോരെ
മുച്ചൂടും മുടിക്കണം .
ചതിയന്മാർക്കെന്നാൽ വൻ
വിജയം സമ്മാനിക്കാൻ
ചിതമായ് വിധായകൻ
വിരചിച്ചില്ലീ ലോകം .
പതുങ്ങിയൊളിച്ചെത്തും വൈരിയെത്തുരത്തുവാൻ പടയുണ്ടുള്ളിൽ , തനു-
രക്ഷകസേനാവ്യൂഹം .
രാപകലധ്വാനിപ്പൂ
ശത്രുവെത്തോല്പിക്കുവാൻ
ശ്വേതവസ്ത്രാച്ഛാദിതർ ,
മുന്നണിപ്പോരാളികൾ.
അവരാൽ സംരക്ഷിത-
രറിവീലവരുടെ
പരമത്യാഗം , കർമ്മ- വ്യഗ്രതാസമർപ്പണം.
അവരീ ശരീരത്തിൽ ആദിതൊട്ടജ്ഞാതമായ്
പ്രവഹിച്ചീടും ജ്ഞാന- വാഹിനീപ്രയോക്താക്കൾ .
അവരോടൊപ്പം പൊരു-
തീടുവാൻ മനീഷയു-
ണ്ടതുലം മരുന്നിനാ-
ലായുധമൊരുക്കുന്നു .
ജീവനുമിവർ വെടി- ഞ്ഞീടുന്നതാർക്കാ,ണവർ
ഈ വരഭടന്മാരെ
അറിയില്ലെന്നാകിലും ,
ഇങ്ങനെ വിഭിന്നാർത്ഥ-
തലങ്ങൾ സമ്മേളിച്ചു
തങ്ങളിൽ കൈകോർത്തല്ലോ
ജീവിതം രചിക്കുന്നു .
മർത്യതയ്ക്കുപരിയും
അതുപോലനന്തമാം
സത്യത്തിൻ തലങ്ങളു-
ണ്ടീ വിശ്വപ്രകൃതിയിൽ .
സൂക്ഷ്മസൂക്ഷ്മമായുള്ളിൽ
മരുവും ജീവസ്പന്ദ-
രൂക്ഷരേണുക്കൾ തൊട്ട- ങ്ങനന്തവിഹായസ്സിൽ
അക്ഷയമചിന്ത്യമാം
ഊർജ്ജസാഗരത്തിന്റെ
അപ്രതിരോധ്യം തരം-
ഗാന്ദോളനങ്ങൾ വരെ
അക്രമത്തിനെച്ചെറു-
ത്തീടുവാൻ കരുത്തുറ്റോർ ,
അന്യോന്യമറിയാതെ
ലക്ഷ്യമൊന്നിനെക്കാണ്മോർ .
നമ്മളുമപാരതാ-
വപുസ്സിൽ ശ്വേതാണുക്കൾ ,
നമ്മളുമതുപോലീ
വിശ്വത്തിൻ പോരാളികൾ .
വിശ്വനൈതികതയിൽ
വിള്ളലെങ്ങാനും വീണാൽ
വിസ്ഫുരിച്ചീടും നമ്മിൽ വിങ്ങലായതിൻ താപം .
പ്രപഞ്ചാത്മാവെപ്പോഴു-
മദൃശ്യൻ നമ്മൾക്കെന്നാൽ
പ്രഹർഷമുള്ളിൽ നൽകും പ്രഭവമതൊന്നല്ലോ .
അതിനായ് പോരാടുമ്പോൾ
നമ്മളും പരാപര-
മനസ്സിൻ കണങ്ങളായ്
മാറുന്നൂ , തിളങ്ങുന്നൂ .
അത്തിളക്കത്തിൽ നമ്മൾ
കാണുക , കാലാതിഗ-
വർത്തിയായ് ജ്വലിക്കുന്ന സംസാരജീവാധാരം .
ചോദനമതിൽ നിന്നു
മാനുഷനുൾക്കൊള്ളുമ്പോൾ
ചോരനായെത്തും വൈറ-
സെങ്ങനെ ജയിക്കുവാൻ?
ಕೊವಿಡ್ ಸಮಯ ಮತ್ತು ವಿದ್ಯಾರ್ಥಿಗಳು | ಶ್ರೀಮತಿ ಸುಮತಿ ಪೈ
ಕೊರೋನಾ ಸಂಕಷ್ಟ ಶೈಕ್ಷಣಿಕ ಚಟುವಟಿಕೆಗಳ ಮೇಲೆಯೂ ವ್ಯತಿರಿಕ್ತ ಪರಿಣಾಮ ಬೀರಿದೆ. ವಿದ್ಯಾರ್ಥಿಗಳಿಗೆ ತರಗತಿಗಳಿಗೆ ತೆರಳಲಾಗುತ್ತಿಲ್ಲ. ಮನೆಯಲ್ಲೇ ಕುಳಿತು ಆನ್ಲೈನ್ ಮೂಲಕ ಅಧ್ಯಯನ ನಡೆಸುವ ಅನಿವಾರ್ಯತೆ. ಇಂತಹ ಸಂದರ್ಭದಲ್ಲಿ ಕೋವಿಡ್ ಸಮಯ ಮತ್ತು ವಿದ್ಯಾರ್ಥಿಗಳು ಎಂಬ ವಿಚಾರದ ಬಗ್ಗೆ ಶ್ರೀಮತಿ ಸುಮತಿ ಪೈ, ವಿದ್ಯಾರ್ಥಿ ಪ್ರಣವ ಭಟ್ ಮಾತನಾಡಿದ್ದಾರೆ. ಅವರೇನು ಹೇಳಿದ್ದಾರೆ ನೋಡೋಣ..
