All posts by admin

About admin

Chairman of Global TV | Excellent Writer | Exceptional PR Skills | Author of Six books | MASTER HEALER | +91 98441 82044 |

സമ്പത്തിൻ്റെ ഉത്പാദനവും വിതരണവും വഴി പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതും ഒപ്പം സമൂഹത്തിൻ്റെ ഉന്നമനവും | ഗ്ലോബൽ ടി വി

സമ്പത് സമൃദ്ധ സമൂഹ സൃഷ്ടി | Creating wealth and abundance in society | ಸಂಪತ್ತು ಮತ್ತು ಸಮೃದ್ಧ ಸಮಾಜವನ್ನು ಸೃಷ್ಟಿಸುವುದು | धन के निर्माण और वितरण पर विचार | Global TV

NV Paulose, Chairman, Global TV +91 98441 82044

ആശ്രിത സമൂഹത്തിൽ നിന്നും പരസ്പരാശ്രിത സമൂഹത്തിലേക്ക് ഒരു ചുവട് മാറ്റം | ഞാനാണ് വലിയവൻ എന്ന അഹങ്കാരത്തിൽനിന്നും നമ്മളെല്ലാവരും ഒന്നാണ് എന്ന വിനയ ഭാവത്തിലേക്ക് ഞാൻ മാറിയപ്പോൾ എന്നിലുണ്ടായ ഭാവമാറ്റം | വിലയിടാവുന്ന വസ്തുക്കളിൽനിന്നും വിലമതിക്കാനാകാത്ത വസ്തുതകളിലേക്ക് ഒരു മനസ്സുമാറ്റം |

  • സമ്പത്തിൻ്റെ ഉത്പാദനവും സമൂഹത്തിൻ്റെ ഉന്നമനവും | വാഴനനക്കുന്നതോടൊപ്പം ചേനയും നനയട്ടെ എന്ന ചിന്താഗതി

കാൻസർ വന്നിട്ടും അവളുടെ അഹങ്കാരത്തിന് കുറവൊന്നും ഇല്ലല്ലോ എന്ന് കുത്തുവാക്ക് പറയുന്ന സഹപ്രവർത്തകർ. അവർ എന്താണ് ലക്‌ഷ്യം വയ്ക്കുന്നത്? ഇതിന് ഒരു ഉത്തരവും ഇല്ല. ഇത് മനുഷ്യ മനസ്സിൻ്റെ ഉപരിതല സീമകളിൽ മാത്രം കഴിയുന്ന വ്യക്തികളുടെ കാര്യമാണ്.

ഒരുപടി കൂടി മനസ്സിൻ്റെ ആഴങ്ങളിൽ ഇറങ്ങി അവിടവിടെ രത്നശേഖരങ്ങൾ കണ്ടിട്ടുള്ളവർ ഇത്തരത്തിലുള്ള പക്വത ഇല്ലാത്ത വാക്കുകൾ പറയുകയില്ല. അല്ലെങ്കിൽ മനസ്സിൻ്റെ ഉപരിതല ഭാവത്തിൻ്റെ അതിപ്രസരത്താൽ നിങ്ങൾക്ക് ഭാവമാറ്റം സംഭവിച്ചിരിക്കണം. ജീവിത വിജയവും സ്ഥാനമാനങ്ങളും പലപ്പോഴും ഇതിന് വഴിയൊരുക്കാറുണ്ട്. ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം എന്ന് കാരണവന്മാർ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ സഹോദരനെ താനുമായി താരതമ്യം ചെയ്ത് ചെറുതായി കാണാൻ ശ്രമിക്കുന്നത് വലിയൊരു വീഴ്ചയത്രേ!

ശ്രീകൃഷ്ണൻ തന്നെ കാണാൻ വന്ന സതീർത്യനായ കുചേലനെ കാല്കഴുകി സ്വീകരിച്ചു എന്നാണ് നമ്മൾ വായിക്കുന്നത്. കുചേലൻ കൊണ്ടുവന്ന അവൽ രുചിയോടെ തിന്നുകയും ചെയ്തു. യേശുക്രിസ്തു കാൽകഴുകൽ വഴിയും മുഹമ്മദ് നബി സഹഭോജനം വഴിയും നാമെല്ലാവരും ഒന്നാണ് എന്നാണ് മാതൃക കാട്ടുന്നത്.

മതത്തിൻ്റെയും ജാതിയുടെയും സ്ഥാനമാനങ്ങളുടെയും സമ്പത്തിൻ്റെയും പേരിൽ മറ്റുള്ളവരെ ഇകഴ്ത്തിക്കാണുന്ന നമ്മളെ പരമകാരുണികനായ തമ്പുരാൻ പക്ഷെ കാല്കഴുകി സഹഭോജനത്തിനിരുത്തിയെന്ന് വരാം. ഇതെല്ലാം ഈ എഴുത്തിന്റെ ഒരു അടിത്തറയായി പറഞ്ഞുവയ്ക്കുന്നു എന്ന് മാത്രമേയുള്ളു.

സമ്പത്തിൻ്റെ ഉത്പാദനവും വിതരണവും

കോവിഡ് കാലത്ത് ഓക്സിജൻ സിലിണ്ടറിനുണ്ടായിരുന്ന ഡിമാൻഡ് ആണ് ഇന്ന് സാമ്പത്തിക സ്രോതസ്സുകൾക്കുള്ളത്. എങ്ങിനെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമ്പത്തിക സ്രോതസ്സുകൾ ആകാം എന്നതാണ് ഇവിടെ വിചിന്തനം ചെയ്യുന്നത്. മനസ്സിൽ നിറഞ്ഞ ഒരാശയം ഇവിടെ കുറിക്കുമ്പോൾ ഓരോ വരിയിലും എന്ത് വാക്കുകൾ എഴുതുന്നൂ എന്ന് എനിക്ക് അറിവില്ല എന്നതുകൊണ്ടും എൻ്റെ മനസ്സും ചിന്തകളും എനിക്ക് ദാനമായി ലഭിച്ചതാണെന്ന് ബോധ്യമുള്ളതുകൊണ്ടും ഇക്കാര്യങ്ങൾ എല്ലാം അതെ രീതിയിൽ വായിക്കണം എന്നൊരപേക്ഷയുണ്ട്.

നമ്മൾ മാറ്റേണ്ട ഒരു പ്രധാന ചിന്താഗതി തൊഴിൽ നിർമ്മാണവുമായി ബന്ധപ്പെട്ടതാണ്. തൊഴിൽ എന്ന വാക്ക് തന്നെ ഇല്ലാതായിക്കഴിഞ്ഞു. ഇന്ന് എവിടെയും തൊഴിലാളികൾ ഇല്ല. ഉണ്ടെങ്കിൽ തന്നെ അവർ കരാർ തൊഴിലാളികൾ ആണ്. എന്താണ് കരാർ. നിങ്ങളുടെ കാര്യത്തിൽ ഒരുറപ്പും തരാൻ ഞങ്ങൾക്ക് കഴിയില്ല എന്നാണ് നമ്മൾ കരാർ ചെയ്യുന്നത്.

ഇനിയിപ്പോൾ വലിയ പരിഗണനയോടെ നിങ്ങളെ ആരെങ്കിലും എവിടെയെങ്കിലും നിയമിച്ചാലും നിങ്ങൾക്കതിൽ അത്ര ഉറപ്പൊന്നും വേണ്ടെന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ഒരു മന്ത്രിസ്ഥാനവും ശാശ്വതമല്ല. നാളെ ജീവിച്ചിരിക്കും എന്ന് ഉറപ്പ് പറയാൻ കഴിയുന്ന എത്രപേർ നമ്മുടെ ഇടയിലുണ്ട്? ദീർഘകാലം സന്തോഷമായി ജീവിക്കുക എന്നത് ഒരു പ്രാർത്ഥനയാണ്. അത് അങ്ങനെ തന്നെയാകണം.

ഓരോ വ്യക്തികളും ഓരോ ഫല വൃക്ഷങ്ങളാണ്. നട്ട് നനച്ചാൽ നിറയെ ഫലം ലഭിക്കും.

സമൂഹത്തിൽ വ്യക്തികളെ നട്ട് നനക്കുന്നത് പ്രധാനമായും അഭിനന്ദനങ്ങളിലൂടെയാണ്. പിന്നീട് ആശയ സംവാദങ്ങളിലൂടെയും പരസ്പര സഹായ സഹകരണ പ്രവർത്തനങ്ങളിലൂടെയും മറ്റ് പല തലങ്ങളിലേക്കും സ്ഥലങ്ങളിലേക്കും വളരുന്നതിന് പരസ്പര ബഹുമാനത്തോടെയുള്ള ഈ സഹജ സമീപനം സഹായകമാകും.

മനുഷ്യർ മരതക ചെപ്പുകളാണ്. മനുഷ്യരുടെ സാദ്ധ്യതകൾ നമ്മൾ കാണുന്നതിനേക്കാൾ എത്രയോ വലുതായിരിക്കും.

ഓരോ വ്യക്തിയും ഓരോ പ്രസ്ഥാനങ്ങളാണ്. അങ്ങനെയാകണം നമ്മൾ. കുറഞ്ഞപക്ഷം പ്രസ്ഥാനങ്ങൾ ആകാൻ കഴിയുന്നവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും അവരോടു ചേർന്ന് ജീവിതവിജയം കൈവരിക്കാനും നമ്മുക്ക് കഴിയണം. പക്ഷിയെപ്പിടിച്ചതിനെ കൈകാലുകൾ കെട്ടി ചിറകുകൾ വെട്ടി കൂട്ടിലടച്ചശേഷം പറക്കാൻ പ്രോത്സാഹിപ്പിച്ചിട്ട് എന്ത് പ്രയോജനം.

പറക്കാൻ കഴിയുമ്പോൾ അതിനെ പറക്കാൻ വിടണം. അത് തീർച്ചയായും നിങ്ങളുടെ അടുത്ത് തിരിച്ചുവരും. കാരണം അതിൻ്റെ വിജയത്തിൽ നിങ്ങളുടെ പ്രചോദനം വലിയൊരു പങ്ക് വഹിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്ധനം നിറക്കാൻ താഴെയിറങ്ങുന്ന വിമാനങ്ങൾ പോലെയാണ് അഭിനന്ദനങ്ങൾക്കായി മടങ്ങിവരുന്ന മനുഷ്യ വിമാനങ്ങൾ.

ഗ്ലോബൽ ടി വി യിലൂടെ നിരവധി അവസരങ്ങൾ സൃഷ്ടിക്കാം

മനുഷ്യരെ തമ്മിൽ തമ്മിലും അതോടൊപ്പം നാടുമായും ബന്ധിപ്പിക്കുക എന്നതാണ് ഗ്ലോബൽ ടി വിയുടെ മാധ്യമ ലക്‌ഷ്യം. നല്ലത് കാണുകയും പറയുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഗ്ലോബൽ ടി വിയുടെ പ്രവർത്തന രീതി.

ടി വി പ്രോഗ്രാമുകളിലൂടെയും ലേഖന പാരമ്പരകളിലൂടെയും ആശയ വിനിമയത്തിലൂടെയും പുസ്തക പ്രകാശനത്തിലൂടെയുമാണ് ഗ്ലോബൽ ടി വി പ്രവർത്തിക്കുന്നത്. ഗ്ലോബൽ ടി വിയോട് ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സാദ്ധ്യതകൾ വിവരിക്കുന്ന നിരവധി ലേഖനങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ചില ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.

സജിയുടെ ഒരു ദിവസം അവിടെ തുടങ്ങുകയായി | കയ്യിലെ ഫോണുകൾക്ക് പകൽ ഒരിക്കലും വിശ്രമമില്ല | ഗ്ലോബൽ ടി വി

പുതുമനയിൽ നിന്നും പുറം ലോകത്തേക്ക് | ഗ്ലോബൽ ടി വി

എൻ വി പൗലോസ്, ചെയർമാൻ, ഗ്ലോബൽ ടി വി +91 98441 82044

കൂട്ടുകാരൻ സൈക്കിളിൽ സ്കൂളിൽ വരുന്നത് നോക്കിനിന്ന ഒരു കാലമുണ്ടായിരുന്നു. ആ സൈക്കിളിൽ ഒന്ന് കയറിയിരുന്നെങ്കിൽ എന്ന് അവൻ എത്രയോ വട്ടം ആശിച്ചിട്ടുണ്ട്. ഒരിക്കൽ ചോദിക്കുകയും ചെയ്തു. രാവിലെ സ്കൂളിൽ വരാനും ഉച്ചക്ക് ഊണ് കഴിക്കാൻ പോകാനും വൈകീട്ട് വീട്ടിലേക്ക് മടങ്ങിപ്പോകാനും ആവശ്യമുള്ളത്രയും ബ്രെയ്ക്ക് മാത്രമേ സൈക്കിളിൽ ഉള്ളൂ എന്ന് അന്ന് സുഹൃത്ത് പറഞ്ഞത് ഇന്നോർക്കുമ്പോൾ സജി പുതുമനയുടെ മുഖത്ത് അറിയാതെ ചിരി പടരും.

പിന്നീട് സ്വന്തമായി ഒരു ട്രക്ക് വാങ്ങാൻ ഭാഗ്യമുണ്ടായി. അതിനോടകം ബന്ധുവിൻ്റെ സഹായത്തോടെ ഡ്രൈവിങ് പഠിച്ചു. ദീർഘകാലം അദ്ദേഹത്തിൻ്റെ സഹായിയായി തുടർന്ന ശേഷം സ്വന്തമായി ട്രക്ക് കൈകാര്യം ചെയ്യാം എന്ന നില വന്നു. അപ്പോഴാണ് സ്വന്തമായി ട്രക്ക് വാങ്ങിയത്. ആദ്യ മൂലധനം അൻപതിനായിരം രൂപ. ബാക്കി തുക ബാങ്കിൽ നിന്നും വായ്പ്പയെടുത്തു.

ഒരു ട്രക്ക് നിറയെ സ്വപ്നങ്ങളുമായി നിരത്തിലിറങ്ങിയപ്പോഴാണ് സംഗതികളുടെ കാര്യഗൗരവം സജിക്ക് മനസ്സിലാകാൻ തുടങ്ങിയത്. ഇത് അത്ര സുഗമമായ കാര്യമല്ലെന്ന് മനസ്സിലാക്കാൻ അധിക നാൾ വേണ്ടി വന്നില്ല. കയ്യൂക്കുള്ളവൻ കാര്യക്കാരൻ ആകുന്ന ഒരു സംഘർഷ ലോകത്താണ് താൻ എത്തിപ്പെട്ടിരിക്കുന്നത് എന്നറിഞ്ഞപ്പോൾ മനസ്സിൽ വെള്ളിടി വെട്ടി. നേരെ വാ നേരെ പോ എന്ന രീതി നടക്കുന്ന ലോകത്തല്ല താൻ വന്നുപെട്ടിരിക്കുന്നത് എന്ന തിരിച്ചറിവ് വലിയൊരു ആഘാതമായി കുറേക്കാലം അദ്ദേഹത്തെ വേട്ടയാടി. എങ്ങിനെയും തലയൂരി രക്ഷപ്പെട്ടാൽ മതിയെന്നായി.

തൻ്റെ സ്വപനങ്ങളെല്ലാം നിറച്ച ട്രക്ക് കിട്ടിയവിലക്ക് വിറ്റ് എങ്ങിനെയോ തലയൂരിയപ്പോൾ എന്തൊരാശ്വാസമായിരുന്നു. അങ്ങനെ ആദ്യ റൗണ്ടിൽ മനസ്സ് നിറയെ മുറിവുകളുമായി ട്രാക്ക്‌ വിട്ടിറങ്ങുമ്പോൾ ഇനിയൊരു തിരിച്ചുവരവ് ഒരിക്കലുമില്ല എന്ന് ചിന്തിച്ചുറപ്പിച്ചിരുന്നു. പക്ഷെ ദൈവത്തിൻ്റെ പദ്ധതി എത്രയോ വലുതായിരുന്നു.

കാച്ചവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം. ട്രക്കുകളുടെ ലോകം എല്ലാം എല്ലായിടത്തും ഒരുപോലെ തന്നെ എന്ന് വിചാരിച്ചിരുന്ന സജിയുടെ ധാരണ തിരുത്തുന്നതായിരുന്നു പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിൻ്റെ യാത്രകൾ.

തൻ്റെ സേവനമികവും സത്യസന്ധതയുമെല്ലാം എല്ലാ മേഖലകളിലും വിലമതിക്കപ്പെട്ടതായിരു ന്നെന്ന് ഏറെ താമസിയാതെ സജി തിരിച്ചറിഞ്ഞു. കമ്പനികൾക്ക് പെട്രൊൾ അടക്കം നിരവധി ഉത്പന്നങ്ങളുടെ വിതരണരംഗത്ത് സേവനം നൽകുന്നതിന് വേണ്ടി ധാരാളം ട്രക്കുകൾ നിരത്തിലിറക്കുന്നു ഇന്ന് സജിയുടെ ത്രീ കിങ്‌സ്. ചിട്ടയായ പ്രവർത്തനങ്ങളും മാന്യമായ പെരുമാറ്റവും കൃത്യനിഷ്ഠയും പ്രവർത്തനമികവും എല്ലാം വലിയ നേട്ടങ്ങളായി പരിണമിച്ചു.

നിരവധി അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. സാങ്കേതികരംഗ ത്തുണ്ടായ കുതിച്ചുചാട്ടവും നിരവധി കോർപറേറ്റ് സ്ഥാപനങ്ങളുടെ അംഗീകാരവും കൂടിച്ചേർന്നപ്പോൾ ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന നിരവധി ട്രക്കുകളുടെ ഒരു ശൃംഖല തന്നെ സൃഷ്ടിക്കു വാൻ സജി പുതുമനക്ക് സാധിച്ചു.

തൻ്റെ സേവനമികവും സത്യസന്ധതയുമെല്ലാം എല്ലാ മേഖലകളിലും വിലമ തിക്കപ്പെട്ടതായിരുന്നെന്ന് ഏറെ താമസിയാതെ സജി തിരിച്ചറി ഞ്ഞു.

എൺപതിലധികം ട്രക്കുകളാണ് ഇന്ന് ത്രീ കിങ്സിന് സ്വന്തമായിട്ടുള്ളത്. ഇതിനു പുറമെ മറ്റു വ്യക്തികൾ ട്രക്കുകൾ വാങ്ങി ത്രീ കിങ്സിൻ്റെ സഹായത്തോടെ അവ വിജയകരമായി പ്രവർത്തിപ്പിക്കുന്നു.

സജിയുടെ കയ്യിൽ രണ്ട് ഫോണുകൾ എപ്പോഴും ഉണ്ടാകും. ഫോണുകൾക്ക് ഒരിക്കലും വിശ്രമമില്ല. എങ്കിലും അവക്ക് സജിയോട് ഒരു പിണക്കവുമില്ല. തങ്ങളിലൂടെ എപ്പോഴും നല്ലവാക്കുകൾ മാത്രം പറയുകയും നല്ല കാര്യങ്ങൾ മാത്രം ചെയ്യുകയും ചെയ്യുന്ന സജിയോട് അവ എങ്ങനെ പിണങ്ങാനാണ്? രാവിലെ സജി ഉണരുന്നതോടെ അവയും ഉണരും. കുളിച്ചൊരുങ്ങി പള്ളിയിൽ പോകുന്ന സജിയോടൊപ്പം ഫോണുകളുമുണ്ടാകും.

സജി പള്ളിയിൽ കയറുമ്പോൾ താഴെ പാർക്കിങ്ങിലായിരിക്കുന്ന കാറിൽ ഫോണുകൾക്കല്പം വിശ്രമം. പക്ഷെ ആരൊക്കെ വിളിച്ചു എന്ന് സജി വരുമ്പോൾ തന്നെ അവ പറഞ്ഞുകൊടുക്കും. സജിയുടെ ഒരു ദിവസം അവിടെ തുടങ്ങുകയായി. പോക്കറ്റിൽ കരുതിയ ഒരു പേപ്പറിൽ ഒരു സ്ഥാപനത്തിൻ്റെ ഹൃദയത്തു ടിപ്പുകൾ ഒരു ഇ സി ജി റിപ്പോർട്ട് പോലെ അദ്ദേഹം എഴുതിക്കിച്ചേർക്കും.

എങ്ങോട്ടാണീ പോക്ക്? എവിടേക്കാണ് നമ്മൾ ഓടുന്നത്? | ഒറ്റക്കെട്ടായി നേടാൻ കഴിയുന്നതിനേക്കാൾ എന്ത് കുന്തമാണ്‌ നമ്മൾ ഒറ്റക്കൊറ്റക്ക് നേടാൻ പോകുന്നത്? | ഗ്ലോബൽ ടി വി

മനുഷ്യ ബന്ധങ്ങൾ വളർത്തുന്നത് ഇനിയും ഇന്ത്യയിൽ ഒരു തൊഴിൽ അവസരമായി വളർന്നിട്ടില്ല | ഗ്ലോബൽ ടി വി

എൻ വി പൗലോസ്, ചെയർമാൻ, ഗ്ലോബൽ ടി വി +91 98441 82044

രാശി ഇക്കോ ടൂറിസത്തൻ്റെ എം ഡി യോടൊപ്പം ലേഖകൻ

ആടുവളർത്തലും കോഴിവളർത്തലും എക്കാലത്തും ഇന്ത്യയിൽ ധാരാളം തൊഴിൽ അവസരങ്ങൾ ശൃഷ്ടിക്കുന്നുണ്ട്. എന്നാൽ, മനുഷ്യ ബന്ധങ്ങൾ വളർത്തുന്നത് ഇനിയും ഇന്ത്യയിൽ ഒരു തൊഴിൽ അവസരമായി വളർന്നിട്ടില്ല. അതുപോലെ തന്നെയാണ് ടൂറിസത്തിൻ്റെ വളർച്ചയും.

വിവിധ പട്ടണങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും എന്തിന് വിദേശ രാജ്യങ്ങളിലേക്കും നമ്മൾ വിനോദ യാത്രകൾ നടത്തുന്നു. അവിടെയെല്ലാം കാണുന്ന കാഴ്ചകൾ നമ്മെ വിസ്മയിപ്പിക്കുന്നു. നമ്മൾ സഞ്ചാരകഥകൾ ധാരാളമായി കേൾക്കുകയും ചെയ്യുന്നു. ഏതെങ്കിലും ഒരു യാത്രയിൽ നമ്മൾ മനുഷ്യരുമായി ഹൃദയബന്ധം സ്ഥാപിച്ചതായി കേട്ടിട്ടുണ്ടെകിൽ അത് എസ് കെ പൊറ്റക്കാടിൻ്റെ സഞ്ചാരകഥകളിൽ മാത്രമാണ്.

നമ്മൾ എല്ലാം വലിയ ആവേശത്തോടെ കാണുന്ന ടി വി ഷോ ആണ് സഞ്ചാരം. എത്ര മനോഹരമാണ് അതിൻ്റെ അവതരണ രീതി. പക്ഷെ സഞ്ചരിച്ച രാജ്യങ്ങളിൽ എത്ര മനുഷ്യ ബന്ധങ്ങൾ സൃഷ്ടിക്കാൻ സന്തോഷ് കുളങ്ങരക്ക് കഴിഞ്ഞു എന്ന് ചോദിച്ചാൽ അദ്ദേഹം തന്നെ കൈ മലർത്തും എന്നാണ് എൻ്റെ ഒരു തോന്നൽ. എൻ്റെ തോന്നൽ തെറ്റാകട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇതിലും വലിയ എന്ത് മാതൃകയാണ് ചൂണ്ടിക്കാണിക്കാൻ നമ്മുക്കുണ്ടാകുക?

നമ്മൾ തിരക്കിലാണ്. നമ്മൾ കാണുന്നവരെയും കേൾക്കുന്നവരെയും കുറിച്ചെല്ലാം കഥകൾ ഉണ്ടാക്കുന്ന തിരക്കിലാണ് നമ്മളിൽ പലരും. ഈ കഥകളിൽ പലതും പൊള്ളയാണെന്നും ഇതിലൊന്നും മാതൃകയില്ലെന്നും നമ്മൾ മനസ്സിലാക്കുക പോയിട്ട് അവയിൽ ഒന്നെങ്കിലും പിന്നീട് ഓർത്തെടുക്കാൻ പോലും നമ്മുക്ക് കഴിഞ്ഞെന്ന് വരില്ല. അല്പമൊന്നിരുന്ന് ആരോടെങ്കിലും ഒന്ന് മനസ്സ് തുറക്കാൻ നമ്മിൽ എത്രപേർക്ക് സമയം കിട്ടുന്നുണ്ട്?

മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളതയുടെ നിരവധി കഥകൾ നമ്മുക്ക് പറയാനുണ്ട് എന്നത് വിസ്മരിച്ചിട്ടല്ല ഞാനീ കുറിപ്പ് ഈ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നത്. മനുഷ്യബന്ധങ്ങൾ വളർത്തുന്നതിലൂടെയും ഊട്ടിയുറപ്പിക്കുന്നതിലൂടെയും നമുക്കുണ്ടാകുന്ന അഭൂതപൂർവ്വമായ വളർച്ചാ സാധ്യതകളെ ചൂണ്ടിക്കാണിക്കുകയാണ് എൻ്റെ പ്രധാന ലക്‌ഷ്യം.

മംഗലാപുരം യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. പി എൽ ധർമ്മ (മധ്യത്തിൽ) യോടൊപ്പം. ഗ്ലോബൽ ടി വിയുടെ ഒരു ഷൂട്ടിംഗ് രംഗം. ഇടത്തുനിന്നും ലേഖകൻ, അസോ. പ്രൊഫ. വിനീത റായ്, ഡോ. പി പി ദേവൻ, ഡോ. റുക്‌സാന ഹസ്സൻ, ചേതൻ രാജുരത്ന എന്നിവർ

മനുഷ്യബന്ധങ്ങളിലൂടെ മാത്രം ഉണ്ടാകുന്ന സാമ്പത്തികവും സാമൂഹികവുമായ ഉയർച്ചാ സാധ്യതകളെക്കുറിച്ചും നമ്മുടെ ചിന്തകളെ നയിക്കേണ്ടതുണ്ട്. ബന്ധങ്ങൾക്ക് മൂല്യം കല്പിക്കുന്നവരുടെ വലിയൊരു നിരതന്നെ നമ്മുടെ ഇടയിലുണ്ട്. ഇത് പക്ഷെ ലക്ഷക്കണക്കിന് വ്യക്തികളുടെ ജീവിതവിജയത്തിനുള്ള വലിയൊരു സാധ്യതയാണെന്ന് നമ്മൾ ഒരു രാജ്യമെന്ന നിലയിലും സംസ്ഥാനമെന്ന നിലയിലും സമൂഹമെന്ന നിലയിൽ പോലും തിരിച്ചറിയുന്നില്ല.

നാം അൽപ്പം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റുള്ളവർ നന്നായാൽ എനിക്ക് അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന് നമ്മൾ ആശങ്കപ്പെടേണ്ടതില്ല. നമ്മുക്ക് വേണ്ടി വലിയ അവസരങ്ങൾ കാത്തിരിക്കുന്നുണ്ട്. നമ്മൾ ഉയരങ്ങൾ താണ്ടുന്നതിൽ ഉത്സുകരായിക്കണം എന്ന് മാത്രം.

ഇതുവരെ പറഞ്ഞത് ഒന്ന് ചുരുക്കി പറയാം…

മനുഷ്യർ ഒത്തുചേരുന്നതാണ് എല്ലാവരുടെയും ജീവിതവിജയത്തിനുള്ള ആദ്യപടി. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഇന്ന് ഒരു പുതുമയല്ല. കൂട്ടായ പ്രവർത്തനങ്ങളുടെയും കൂട്ടായ്മയുടെതന്നെയും വില നമ്മൾ മനസിലാക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. വീട്ടിലിരുന്ന് ചെയ്യാവുന്ന നിരവധി അവസരങ്ങൾ ഇന്ന് സാധ്യമാണ്. മാധ്യമ രംഗത്തും സേവന രംഗത്തും മാധ്യമ സേവനരംഗത്ത് പ്രത്യേകിച്ചും.

മാധ്യമരംഗത്ത് നിറയെ അവസരങ്ങളുണ്ട്. പരസ്പരം ചെളി വാരിയെറിയുന്ന ഇന്നത്തെ മാധ്യമ സംസ്കാരത്തെ നമ്മൾ തിരസ്കരിക്കണം. പകരം മനുഷ്യരെ തമ്മിൽ സ്നേഹത്തിൻ്റെയും സഹകരണത്തിൻ്റെയും പരസ്പര സഹായത്തിൻ്റെയും പാതയിൽ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയ നാൾവഴികൾ നമ്മൾ എഴുതി ചേർക്കണം. വ്യക്തികളെക്കുറിച്ചും സ്ഥലങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും കഥകൾ എഴുതണം. മാധ്യമരംഗത്ത് ധാരാളം പുസ്തകങ്ങൾ രചിക്കപ്പെടണം.

പത്തു കഥകൾ ചേർത്താൽ ഒരു പുസ്തകമായി. പുസ്തകരചനയിലൂടെ ഒരു ജില്ലയിൽ നൂറുപേർക്കെങ്കിലും തൊഴിലവസരമാകും. വിവരങ്ങൾ ശേഖരിക്കാനും ക്രോഡീകരിക്കാനും കഥകൾ എഴുതാനും അതിൻ്റെ റേഡിയോ ആവിഷ്ക്കാരങ്ങൾ സൃഷ്ടിക്കാനും മറ്റനവധി പ്രവർത്തങ്ങൾക്കും നിരവധി പേരുടെ സേവനം ആവശ്യമുണ്ട്.

യൂട്യൂബ് മുഴുവനും കുക്കറി ഷോകളുടെ പെരുങ്കളിയാട്ടമാണ്. രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കുന്നതെങ്ങനെ എന്ന് മറ്റുള്ളവരെ പഠിപ്പിക്കാൻ നമ്മുക്ക് എന്ത് ആവേശമാണ്. സമൃദ്ധമായ തൊഴിലവസങ്ങളെക്കുറിച്ചും നമ്മുക്ക് ചിന്തിക്കാം. പുതിയ പാചക രീതികൾ തയ്യാറാക്കുകയും ആകാം.

ഒരു മാതൃക കാണുക…

ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലും ടൂറിസം അംബാസ്സഡർമാരായും ടൂറിസം ഗൈഡുമാരായും പ്രവർത്തിക്കാൻ നിരവധി അവസങ്ങളുണ്ട്. ഇതിനായി നാലോ അഞ്ചോ യാത്രാവിവരണങ്ങളുടെ രൂപരേഖ തയ്യാറാക്കുകയാണ് ആകെ ചെയ്യേണ്ടത്. എവിടെയെല്ലാം താമസ സൗകര്യങ്ങളുണ്ട് അതിനെല്ലാം എന്ത് ചെലവാകും എന്ന് പ്രത്യേകം ചേർക്കണം.

വലിയ ചെലവിൽ സ്റ്റാർ ഹോട്ടൽ മുതൽ സ്ഥാപങ്ങളിൽ ചെറിയ ചെലവിൽ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകണം. നിങ്ങളുടെ സേവനത്തിന് ഒരു നിശ്ചിത തുകയും ചേർക്കാം. അപരിചിതരായ മനുഷ്യർ കുടുംബമായി യാത്രചെയ്യുമ്പോൾ അവർക്ക് ഒരു നിഴലായി നിൽക്കുന്നത് വലിയൊരു സേവനമാണ്. ഇതിന് എത്ര വിലകൊടുക്കാനും ആരും തയ്യാറാകും. പരിചയത്തിൻ്റെ പരിച അത്രമേൽ സുരക്ഷിതത്വമാണ് അവർക്ക് നൽകുന്നത്.

Musical performance by nine-year-old singing sensation Alani D’Souza | Global TV

January 5, 2025 – Shaktinagar, Kalaangann

Alani Melody Nite Enchants a Packed Audience at Kalaangann | Global TV

The 277th program of Mandd Sobhann’s Monthly Theatre Series, held at Kalaangann, Shaktinagar, on January 5, captivated the packed audience with an unforgettable musical performance by nine-year-old singing sensation Alani D’Souza. The young artist enchanted the crowd with her impressive rendition of nine songs, showcasing her remarkable talent and passion for music.

The evening began with an unveiling ceremony by Ronald Mendonca, the Chairman of Kalaangann, who revealed the banner for the upcoming Konkani play ‘Sardar Simanv,’ a production by Mandd Sobhann’s drama team, which will mark the organization’s Silver Jubilee celebrations.

Eric Ozario, Gurkar of Mandd Sobhann, then presented Alani with the ‘Gumatt’ (a traditional Konkani musical instrument), encouraging her to carry forward the rich legacy of Konkani music. Ozario also wished her success in her musical journey. Dubai-based businessman and philanthropist Vijay D’Souza had the honor of inaugurating the event by ringing the bell, setting the stage for a spectacular evening.

The stage was graced by several distinguished guests, including Mandd Sobhann office bearers Louis J Pinto, Keron Madtha, and Arun Raj Rodrigues, Viddu Uchil, and Vikas Kalakul, representing the Mandd Drama team.

Alani’s performance was the highlight of the evening. The talented young singer, accompanied by the Blue Angels Choir, captivated the audience with songs written and composed by some of the most renowned names in Konkani music, including Chafra Dcosta, Wilfy Rebimbus, Claude D’Souza, Chris Perry, Eric Ozario, Melwin Peris, and Lloyd Rego.

The performance was supported by a stellar band of musicians, led by Music Director Mavish. The band included Sachin Sequeira on drums, Jason D’Souza on lead guitar, Ashwin Correa on bass guitar, Shawn Braslin on violin, and Ashwil Colaco on keyboard. The collaboration between Alani and the talented musicians brought the audience to their feet with their dynamic and energetic performance.

Alani was trained by Shilpa Cutinha, who has played a key role in nurturing the young artist’s talent. Young singer Arvin Dcunha also joined in the performance, further enhancing the musical magic of the night. The event was beautifully compered by Roshan Kulshekar, alongside children Sanjana Mathias, Angel Cutinha, Anika D’Souza, and Shannon Dcosta, who added a youthful flair to the proceedings.

Alani’s mother, Lolita Saldanha, presented mementos to the individuals and teams who contributed to the success of the program. Her father, Ajay Glen D’Souza, expressed heartfelt gratitude for the support and encouragement received throughout the event.

The evening was a resounding success, with the audience leaving Kalaangann thoroughly entertained and uplifted by the remarkable talent of young Alani D’Souza and the musical brilliance on display.

Archbishop Mar Joseph Perumthottam |പെരുംതോട്ടം പിതാവ് എക്കാലത്തും ശാന്തപ്രകൃതനാണ്. സ്ഥാനമാനങ്ങൾക്ക് മുൻപും അതിന് ശേഷവും ആ മുഖത്തെ ചൈതന്യം അങ്ങനെതന്നെ നിലനിൽക്കുന്നു | ഗ്ലോബൽ ടി വി

നന്മകളും നല്ലവരും ചേർന്ന് മൂല്യാധിഷ്ഠവും സ്നേഹസൗഹൃദങ്ങളും ചേർത്ത് ഒരു മൂല്യവർദ്ധിത സമൂഹസൃഷ്ടി. വ്യാകരണങ്ങൾക്കപ്പുറം ഒരു ധ്യാനവിഷയം. മാർ ജോസഫ് പെരുന്തോട്ടം | ഗ്ലോബൽ ടി വി

എൻ വി പൗലോസ്, ചെയർമാൻ, ഗ്ലോബൽ ടി വി +91 98441 82044

ധൈഷണികൻ, ദാർശനികൻ, സാത്വികൻ. ലാളിത്യം ജീവിത വ്രതമാക്കിയ ആത്മീയ ആചാര്യൻ. മാർ ജോസഫ് പെരുംതോട്ടം പിതാവിനെക്കുറിച്ചൊരു പഠനവും വിചിന്തനവുമാണ് ഈ കുറിപ്പിൻ്റെ ഉദ്ദേശം.

ഗ്ലോബൽ ടി വിയുടെ ഒരു എഡിഷൻ ചങ്ങനാശ്ശേരിയിൽ തുടങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് സൗത്തിന്ത്യൻ ബാങ്കിൽ ജോയിന്‍റ്  ജനറൽ മാനേജർ ആയിരുന്ന ജോബ് സാറിൽ നിന്നും ഇങ്ങനെയൊരു നിർദ്ദേശം ഉണ്ടാകുന്നത്. ഒരു തലമുറയുടെ ജീവിത വിശുദ്ധിയും ഉദ്ദേശശുദ്ധിയും ഉയർന്ന ചിന്താഗതികളും ലളിത ജീവിതവും അടുത്തറിയാനുള്ള ഒരു എളിയ ശ്രമം കൂടിയാണ് ഇവിടെ കുറിക്കുന്ന ഓരോ വരികളിലും നിറഞ്ഞിരിക്കുന്നത്.

ഇൻ്റർനെറ്റിൽ നിറയെ വിവരങ്ങൾ ലഭ്യമാണ്. നേരിട്ടുള്ള അഭിമുഖവും സാധ്യമാണ്. കാണുന്നത് ഒരനുഗ്രഹവുമാണ്. എന്നിരുന്നാലും ഒന്നാം പടിയിൽ ഒന്ന് മാറിനിന്ന് നോക്കിക്കണ്ടാലോ എന്നൊരു തോന്നൽ. ആദ്യഘട്ടം യൂട്യൂബിലൂടെ ഒരു യാത്ര ആകാമെന്നുവച്ചു. അവിടവിടെ കണ്ടതും കേട്ടതും കൂട്ടിച്ചേർക്കുമ്പോൾ വ്യക്തമായി മനസ്സിലായ കാര്യങ്ങൾ ആദ്യം കുറിക്കാം.

ചെറിയൊരു മുന്നറിയിപ്പോടെ ആരംഭിക്കാം…

കുറിക്ക് കൊള്ളുന്ന ട്രോളുകളുടെ കേരളനാട്ടിൽ ചാട്ടം പിഴച്ച കുരങ്ങിനെ പുറംതള്ളുന്ന കൂട്ടത്തിൽ ഈ എഴുത്തും നിങ്ങൾക്ക് തിരസ്കരിക്കാൻ ആകുമോ എന്നാണ് ആദ്യം അറിയേണ്ടത്. നേരെഴുത്തിന് എത്ര വായനക്കാരുണ്ടെന്നും റീലുകൾക്കപ്പുറമുള്ള റീയൽ ലോകത്ത് നമ്മുടെ ചെറുപ്പക്കാരിൽ എത്ര പേരുണ്ടെന്നും ഒരു കണക്കെടുപ്പ് കൂടിയാണ് ഈ എഴുത്തിലൂടെ ലക്ഷ്യമാക്കുന്നത്.

ഗാന്ധിയെയും നെഹ്രുവിനെയും പട്ടേലിനെയും സുബാഷ് ചന്ദ്ര ബോസിനെയും മറന്നുപോകുന്ന യുവ സമൂഹം തങ്ങളുടെയിടയിൽ ജീവിക്കുന്ന സാത്വികനായ ഒരു ഇടയ ശ്രേഷ്ഠനെ ആദരിക്കാൻ മറന്നുപോയെങ്കിൽ അല്ലെങ്കിൽ കുറഞ്ഞുപോയെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. നമ്മുടെ സാമൂഹ്യ സാംസ്‌കാരിക ചര്യകൾക്ക് കാര്യമായ എന്തോ ഒരു വീഴ്ച സംഭവിച്ചിരിക്കുന്നു എന്നത് വലിയൊരു സത്യമാണ്.

നമ്മുടെ പഠ്യക്രമത്തിലും ജീവിതചര്യകളിലും ശൈലിയിലും കാര്യമായതും കാതലായതുമായ മാറ്റങ്ങൾ വന്നുഭവിച്ചതിനെ എത്രനാൾ കണ്ടില്ലെന്ന് നടിക്കാൻ നമ്മുക്ക് കഴിയും. ഇനിയിപ്പോൾ ഉന്തിമരംകേറ്റി പ്രതികരണം സംഘടിപ്പിക്കുകയും വേണ്ട. പിതാവ് മുന്നോട്ടുവച്ച ആശയങ്ങൾ വ്യക്തവും ലളിതവുമാണ്. ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന താത്കാലിക രീതികളിൽ നിന്ന് വ്യത്യസ്തമായി വളരെ വ്യക്തവും വ്യതിരക്തവുമായ ഒരു ജീവിത ശൈലിയാണ് പെരുംതോട്ടം പിതാവിന് അന്നും ഇന്നും എന്ന് ചടുലമായ അദ്ദേഹത്തിൻ്റെ സംഭാഷണ രീതിയിൽനിന്നുതന്നെ വ്യക്തമാണ്.

ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പെരുംതോട്ടം പിതാവ്…

അജപാലനവും മതബോധനവുമാണ് പിതാവിന് ഏറ്റവും ഇഷ്ട വിഭവങ്ങൾ. മൂല്യാധിഷ്ഠിത ജീവിതവും മൂല്യവർദ്ധിത ഉത്പന്നങ്ങളുമാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ. ഒറ്റക്കെട്ടായതും എല്ലാവർക്കും സ്വീകാര്യമായതും മുഴുവൻപേരെയും ബാധിക്കുന്നതുമായ വിഷയങ്ങളിൽ കൂടുതൽ താത്പര്യം.

ഒരു നാടുമുഴുവൻ ഒരു ഹൃദയമായി ദർശിക്കുവാൻ കഴിയുന്നതുകൊണ്ടാണ് പിതാവിനെ ദാർശനികൻ എന്ന് വിവക്ഷിക്കാൻ ഒരു കാരണം. ലോകാരംഭത്തിൽ തന്നെ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന സമതുലന സിദ്ധാന്തം അദ്ദേഹത്തിന് ഹൃദയസ്പർശിയാണ്. പദവികളും സ്ഥാനമാനങ്ങളും ഒരിക്കലും തൻ്റെ അജപാലന ശുശ്രൂഷയ്ക്ക് അതിർവരമ്പുകൾ സൃഷ്ടിക്കരുതെന്ന് പിതാവിന് കർക്കശ്യമുണ്ടായിരുന്നു.

ഹൃദയങ്ങളെ വിവേചിച്ചറിയുന്ന തമ്പുരാൻ്റെ മുൻപിൽ സ്ഥല സമയ പരിമിതികളില്ല. എക്കാലത്തും എല്ലാവരും സ്വർഗ്ഗത്തെ ലക്‌ഷ്യം വച്ച് യാത്രചെയ്യുകതന്നെയാണ്. ചിലർ അറിഞ്ഞുകൊണ്ടത് ചെയ്യുന്നു. മറ്റുള്ളവർ താംതോന്നികളായി താന്താങ്ങളുടെ വഴിക്ക് പോകുന്നു എന്ന് സ്വയം വിലയിരുത്തുന്നു. പക്ഷെ എല്ലാവരും വലിയൊരു ദൈവികപദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുകയാണെന്ന് മനസ്സിലാക്കുകയാണ് നമ്മുക്ക് ഏറ്റവും വലിയ തിരിച്ചറിവ്.

വ്യക്തിജീവിതത്തിൽ ലാളിത്യം സാമൂഹ്യവികസന ചിന്തകളിൽ ഔന്നത്യം…

പെരുംതോട്ടം പിതാവ് എക്കാലത്തും ശാന്തപ്രകൃതനാണ്. സ്ഥാനമാനങ്ങൾക്ക് മുൻപും അതിന് ശേഷവും ആ മുഖത്തെ ചൈതന്യം അങ്ങനെതന്നെ നിലനിൽക്കുന്നു. രണ്ട് കാലഘട്ടങ്ങൾക്ക് നടുവിൽ രണ്ടിനെയും സ്വാംശീകരിക്കുന്ന ക്രൈസ്തവ ചൈതന്യവുമായി അദ്ദേഹം നിലകൊള്ളുന്നു.

പഴമയുടെയും പാരമ്പര്യത്തിൻ്റെയും മാറുന്ന ലോകക്രമങ്ങളുടെയും ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരൽ ചൂണ്ടുന്ന പിതാവിൻ്റെ ചിന്തകൾ എല്ലാറ്റിലും നന്മതിന്മകളുടെ സമ്മിശ്രത കാണുന്നെങ്കിലും നന്മകളെ എടുത്തുകാട്ടി അവയെ തമ്മിൽ തമ്മിൽ സംയോജിപ്പിക്കുന്നതിന്‌ ആഹ്വാനം ചെയ്യുന്നു.

ഒരു തുറന്ന പുസ്തകം ആകുമ്പോഴും ലളിതജീവിതം നയിക്കുമ്പോഴും തൻ്റെ ചുറ്റുമുള്ള വലിയ സാധ്യതകളെ തീഷ്ണമതിയായ അദ്ദേഹം വ്യക്തമായി മനസ്സിലാക്കുന്നു. ഒത്തൊരുമയും കൂട്ടായ്മയും നൽകുന്ന ശക്തി പ്രാർത്ഥനകൾക്കും പരിത്യാഗങ്ങൾക്കും അപ്പുറം വലിയൊരു സാമൂഹ്യപരിവർത്തനമായി മാറണം എന്ന് അദ്ദേഹം അന്നും ഇന്നും ആഗ്രഹിക്കുന്നു. താൻ ആയിരിക്കുന്ന പ്രദേശത്തെ കാനാൻ ദേശത്തിൻ്റെ സമ്പൽ സമൃദ്ധിയിൽ ശാന്തപ്രകൃതിയിൽ സൗഹൃദ ഭാവത്തിൽ നയിക്കാൻ പിതാവ് എല്ലാവരുടെയും പങ്കാളിത്തം ആഗ്രഹിക്കുന്നു.

യുവാക്കൾ എന്തേ നാടുവിടുന്നു…

ഇതൊരു ചോദ്യമല്ല. ആശങ്കയുമല്ല. ഇതിന് എങ്ങനെ തടയിടാമെന്ന ചിന്തയുമല്ല. മാറുന്ന ലോകക്രമത്തിലും സാധ്യതകളുടെ കാലവറകൾ തേടുകയാണ് പെരുംതോട്ടം പിതാവ്. മറുനാട്ടിൽ നിന്നും ലഭിച്ച അറിവും അനുഭവങ്ങളുമായി ചെറുപ്പക്കാരും മുതിർന്നവരും നാട്ടിൽ മടങ്ങിയെത്തി നാട്ടിൽ എന്തൊക്കെ പ്രവർത്തിക്കാൻ കഴിയും എന്നദ്ദേഹം ചിന്തിച്ചിരിക്കണം.

ഏകാന്തതയുടെയും ഒറ്റപെടലുകളുടെയും ലോകത്തുനിന്നും കൂട്ടായ്മയുടെയും പരസ്പരസഹകരണത്തിൻ്റെയും ജീവിതശൈലികളിലേക്ക് സമൂഹക്രമം മാറേണ്ടിയിരിക്കുന്നു. നാടിനെ വലിയൊരു ആഗോളസമൂഹമായി കെട്ടിപ്പടുക്കുന്നതിന് നമ്മൾ പരസ്പരം കൈകോർത്ത് പ്രവർത്തിക്കുന്ന ചെറുസംഘങ്ങളായി മാറുന്നതിനൊപ്പം ഇടചേർന്നു വളരുന്ന വൻവൃക്ഷങ്ങളെപ്പോലെ പരസ്പരസഹകരണവും പരസ്പരസഹായവും ശീലമാക്കണം.

വൻവൃക്ഷങ്ങളോടൊപ്പം ചെറുവൃക്ഷങ്ങളും പുൽക്കൊടികൾപോലും സംരക്ഷിക്കപ്പെടണം. എല്ലാവരും ഒത്തുചേർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന രീതിയിലേക്ക് നമ്മുടെ കാഴ്ചപ്പാടുകളിലും മാറ്റങ്ങൾ ഉണ്ടാകണം. കുട്ടനാട്ടിലെ നെല്ല് നാട്ടിൽ അരിയായും ലോകം മുഴുവൻ മൂല്യവർദ്ധിത ഉത്പന്നങ്ങളായും വിൽക്കപ്പെടണം. നമ്മുടെ ബൗദ്ധിക സമ്പത്തുകൾ യൗവ്വന തീക്ഷ്ണത എന്നിവയെല്ലാം കാർഷിക ഉൽപ്പന്നങ്ങളുടെയും സാംസ്‌കാരിക സേവനങ്ങളുടെയും മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് ഉപകരിക്കണം.

St. Agnes College, Mangalore | BCom and BBA with logistics and supply chain management (LSCM) is a great opportunity for students looking for job-oriented Degree Programs | Global TV

St. Agnes College (Autonomous), Mangalore, Launches BCom / BBA with Specialization in Logistics and Supply Chain Management | Global TV

NV Paulose, Chairman. Global TV +91 98441 82044

BCom and BBA with logistics and supply chain management (LSCM) is a great opportunity for students looking for job-oriented Degree Programs. There are plenty of job openings in various roles on these streams in businesses across industries. From managing inventories to optimizing delivery systems, LSCM professionals ensure that goods and services flow seamlessly around the globe.

To meet the increasing demand for skilled professionals in this sector, St. Agnes College (Autonomous), Mangalore, introduces its Bachelor of Commerce (BCom) and Bachelor of Business Administration (BBA) programs, both with a specialization in Logistics and Supply Chain Management.

These programs are designed to equip students with the knowledge and skills needed to manage and enhance supply chain operations, preparing them for exciting careers in the rapidly evolving global marketplace.

Scope of the Program:

The field of logistics and supply chain management offers a wealth of opportunities. As industries continue to expand and global trade flourishes, the demand for qualified professionals remains high. Students of the BCom / BBA in Logistics and Supply Chain Management will find a future-proof career with ample opportunities for global exposure and entrepreneurial ventures.

Key aspects of the program include:

  • High demand for logistics professionals across various sectors.
  • Opportunities for global mobility and business leadership.
  • Entrepreneurial prospects in a growing industry.

Program Highlights:

This comprehensive program combines core commerce subjects with specialized logistics modules, ensuring that students are equipped with a solid foundation in business and expertise in logistics management. Key highlights include:

In-depth curriculum covering logistics, inventory, procurement, and transportation.

  • Expert faculty who bring industry experience and academic excellence.
  • A blend of theory and practical exposure through case studies, internships, and real-world projects.
  • A supportive academic environment with personalized mentoring.
  • A focus on developing critical thinking, leadership, and problem-solving skills.

Learning Methodology:

The program adopts a learner-centric approach, offering a blend of traditional classroom learning and hands-on experience. The learning methodology includes:

  • Interactive Group Discussions: Encouraging peer-to-peer learning and the development of communication skills.
  • Role Plays & Workshops: Helping students understand real-life scenarios and apply theoretical concepts.
  • Internships & Projects: Providing valuable practical experience in real-world logistics operations.
  • Tech-Driven Education: Emphasizing the use of digital tools and software to optimize supply chain processes.
  • Collaborative Approach: Fostering teamwork and leadership through group assignments and projects.

Key Takeaways:

  • Graduates will leave the program with the following expertise:
  • Mastery in logistics, inventory management, procurement, and transportation.
  • A deep understanding of global trade, risk management, and sustainability in supply chains.
  • Practical experience gained through internships and industry projects.
  • Preparedness to tackle dynamic challenges in global logistics operations.

Career Prospects:

The scope for a successful career in logistics and supply chain management is vast. Graduates can explore a variety of roles such as:

  • Logistics Manager
  • Supply Chain Analyst
  • Procurement Specialist
  • Warehouse Operations Manager
  • Transportation Manager
  • Inventory Control Specialist

As businesses across the globe continue to focus on streamlining their operations, the need for qualified logistics professionals has never been greater. Graduates of this program will be well-equipped to take on leadership roles and contribute to the optimization of supply chain systems worldwide.

A Future-Ready Career:

The future of logistics and supply chain management is both bright and promising. With the rapid growth of e-commerce, global trade, and technological advancements, the demand for skilled professionals in this field is expected to soar. By enrolling in the BCom / BBA with Logistics and Supply Chain Management program at St. Agnes College, you’ll be stepping into an exciting and rewarding career that shapes the future of global business.

About St Agnes College

Founded in 1921, St Agnes College (Autonomous) holds a legacy of over a century in empowering women through education and fostering holistic development. It has consistently set benchmarks in academic excellence, being re-accredited by the National Assessment and Accreditation Council (NAAC) with an A+ grade. This accolade reflects the college’s dedication to maintaining high standards in teaching, research, and community engagement.

The institution has also earned the distinction of being recognized as a College of Excellence by the University Grants Commission (UGC), New Delhi. This title is granted to only a select few institutions across India, underscoring the college’s exemplary contributions to higher education.

Why Choose St Agnes College?

Over the years, the college has introduced a range of forward-thinking academic programmes, blending traditional values with contemporary relevance. Its focus on innovation, inclusivity, and societal development has cemented its place as one of Karnataka’s most prestigious institutions.

  • Academic Excellence: A century-old legacy combined with modern pedagogy.
  • State-of-the-Art Facilities: Advanced labs, digital classrooms, and a student-centric campus.
  • Industry Collaborations: Partnerships with leading organizations like Fintonics for internships and placements.
  • Global Recognition: Accolades from UGC, NAAC, and DBT validate the college’s reputation on a national and international level.
  • Holistic Development: A focus on nurturing intellectual, emotional, and social growth among students.

For more details, visit St. Agnes College (Autonomous) Mangalore’s website.

About St Agnes College

Founded in 1921, St Agnes College (Autonomous) holds a legacy of over a century in empowering women through education and fostering holistic development. It has consistently set benchmarks in academic excellence, being re-accredited by the National Assessment and Accreditation Council (NAAC) with an A+ grade. This accolade reflects the college’s dedication to maintaining high standards in teaching, research, and community engagement.

The institution has also earned the distinction of being recognized as a College of Excellence by the University Grants Commission (UGC), New Delhi. This title is granted to only a select few institutions across India, underscoring the college’s exemplary contributions to higher education.

Adding to its laurels, St Agnes College has been awarded Star College status by the Department of Biotechnology (DBT), Ministry of Science and Technology, Government of India. This recognition highlights the college’s focus on advancing education through infrastructure development, faculty training, and student engagement in cutting-edge scientific research.

Why Choose St Agnes College?

Over the years, the college has introduced a range of forward-thinking academic programmes, blending traditional values with contemporary relevance. Its focus on innovation, inclusivity, and societal development has cemented its place as one of Karnataka’s most prestigious institutions.

  • Academic Excellence: A century-old legacy combined with modern pedagogy.
  • State-of-the-Art Facilities: Advanced labs, digital classrooms, and a student-centric campus.
  • Industry Collaborations: Partnerships with leading organizations like Fintonics for internships and placements.
  • Global Recognition: Accolades from UGC, NAAC, and DBT validate the college’s reputation on a national and international level.
  • Holistic Development: A focus on nurturing intellectual, emotional, and social growth among students.